ഒരുത്തനുമവളെ പ്രണയപൂർവ്വം നോക്കിയില്ലെന്നല്ല. കണ്ടതേയില്ല. തിരക്കുള്ള തെരുവുകളിലവൾ നടക്കുമ്പോഴെല്ലാം അസാധ്യതയിൽ നിന്ന് അസ്പൃശ്യതയുടെ പാതയുണ്ടായി വന്നു. ഒരുത്തനുമവളെ ചൂഴ്ന്നു നോക്കിയില്ല. ആൾക്കടലിലും കുരുത്തം കെട്ട ഒരു പെൺപിടിയനുമവളുടെ നെഞ്ചിൽ കയ്യമർത്തിയില്ല. ചൈനയിലെ മുഴുവനാണുങ്ങളും അവളോട് അൽഭുതപ്പെടുത്തുംവിധം മര്യാദ ചൊരിഞ്ഞു.